Saturday, July 12, 2014

  1. മുഖംമൂടി
    ..........................
    കവിതപ്പനി മൂത്തപ്പോഴാണ്
    മനസ്സിനെ കല്ല്‌പോലാക്കി
    അടച്ചുപൂട്ടിയ ചെവിയുമായ്
    മഹാകാവ്യം രചിക്കാനിരുന്നത് 

    കോറിയിട്ട വരകള്‍ക്കെല്ലാം
    തീവ്രത പോരെന്ന് കണ്ടപ്പോ
    ചോര പുരട്ടിയെഴുതിയത് കൊണ്ടാണ്
    ഉറുമ്പുകള്‍ കൂട്ടം കൂടിയത്

    എഴുതിക്കൂട്ടിയതെല്ലാം
    ചുരുട്ടിയെറിഞ്ഞപ്പോഴാണ്
    വാക്കുകള്‍ കൂട്ടിയിടിച്ചതും
    ആളിയത് കത്തിയതും

    എഴുതിയിട്ടുമെഴുതിയിട്ടും
    കാവ്യാംശം കാണാതെ
    വാക്കുകളെ തെറി പറഞ്ഞ്
    ചവറ്റ്കുട്ടയെ നോക്കിയത്

    ചവറ്റ് കുട്ടയിലെ വാക്കുകള്‍ക്ക്
    തീര്‍ത്താല്‍ തീരാത്ത പകയുണ്ടെന്ന്
    നിവരാത്ത വിരലുകളെന്നോട്
    പറയേണ്ടി വന്നുയീയെഴുത്ത് നിര്‍ത്താന്‍

    തോല്‍ക്കാന്‍ മനസ്സില്ലാതെ
    സദാചാരത്തിന്‍റെ വാളെടുത്ത്
    തെരുവിലിറങ്ങിയപ്പോഴാണ്
    തെരുവ് തെറി പറഞ്ഞത്

    തെരുവിനേയും തെറി പറഞ്ഞ്
    വാളോങ്ങി മുന്നോട്ട് കുതിച്ചപ്പോഴാണ്
    ഇരുളിനെ മറവാക്കിക്കൊണ്ട്
    രാജാവ് നഗ്നനാണെന്നാരോ കൂവിയത്

    പുഴയില്‍ കണ്ട പ്രതിബിംബമാണ്
    എന്നോട് തന്നെയപ്പോള്‍ ചോദിച്ചത്
    കാവ്യമെഴുതാന്‍ നീ കവിയാണോ ?
    സദാചാരം പറയാന്‍ നീ പുണ്ണ്യവാളനോ?

    അക്ഷരങ്ങളെ വ്യഭിചരിക്കുന്നവനും
    ഇരുളിന്‍ മറവിലെ സദാചാരത്തിനും
    മഹാകാവ്യമാകാനോ പുണ്ണ്യവാളനാകാനോ
    കഴിയില്ലെന്ന തിരിച്ചറിവുണ്ടായതുമപ്പോഴാണ് ..!!

    ............................................ദിലീഷ് ഉഷസ്
     —

No comments:

Post a Comment